Sunday, July 4, 2010

ജര്‍മന്‍ വിജയത്തിലേക്ക് 'നീരാളിപ്പിടിത്തം'


ജര്‍മന്‍ വിജയത്തിലേക്ക് 'നീരാളിപ്പിടിത്തം'

Monday, July 5, 2010
മുംബൈ: ലോകകപ്പ് ഫുട്ബാളില്‍ ജര്‍മനിക്ക് അനുകൂലമായ പ്രവചനവുമായി പോള്‍ എന്ന നീരാളി വാര്‍ത്തയിലിടം നേടുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതടക്കം നീരാളി പ്രവചിച്ചിരുന്നു എന്നാണ് ബ്ലോഗുകള്‍ വഴിയും പത്രവാര്‍ത്തകളായും പ്രചരിക്കുന്നത്. ഇക്കുറി ലോകകപ്പ് ജര്‍മനി സ്വന്തമാക്കുമെന്നും നീരാളി പ്രവചിച്ചിട്ടുണ്ടത്രെ. ജര്‍മന്‍ പട സെമി ഫൈനലില്‍ കടന്നതോടെ ആ നാടിന്റെ പ്രതീക്ഷയും പോള്‍ എന്ന നീരാളിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നീരാളിയുടെ ആഹാരമുണ്ണലിലൂടെയാണ് പ്രവചനം. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന് രണ്ട് നാള്‍ മുമ്പ് നീരാളിയുടെ വെള്ളക്കൂട്ടില്‍ അര്‍ജന്റീനയുടെയും ജര്‍മനിയുടെയും പതാക പതിച്ച ചില്ലുപാത്രങ്ങളില്‍ ആഹാരം നല്‍കിയായിരുന്നു പരീക്ഷണം. നീരാളി എത്രതവണ ആരുടെ പാത്രത്തില്‍ നിന്ന് ഭക്ഷിക്കുന്നു എന്നതനുസരിച്ചാണ് മല്‍സരഫലം നീങ്ങുക. 
അര്‍ജന്റീനയുടെ പാത്രത്തിലേക്ക് ഒരിക്കല്‍ പോലും തിരിയാതെ നീരാളി നാല് തവണയത്രെ ജര്‍മനിയുടെ പാത്രത്തില്‍ നിന്ന് ആഹരിച്ചത്. അര്‍ജന്റീനയെ തകര്‍ത്ത വിജയത്തിലൂടെ നീരാളി പ്രവചനത്തിന് പ്രചാരവുമേറി. നീരാളി പ്രവചനത്തിന്റെ രഹസ്യമെന്തെന്ന് വ്യക്തമല്ല. വാതുവെപ്പുകാരുടെ തന്ത്രമാകാമിതെന്നും സംശയിക്കുന്നു.
ഭക്ഷണ പാത്രത്തില്‍ പതിച്ച പതാകയിലൂടെ ജര്‍മനിയുടെ പാത്രം നീരാളി തിരിച്ചറിയുന്നതാകാം തന്ത്രമെന്നും, അതിനായി നീരാളിക്ക് പരിശീലനം ലഭിച്ചതാകാമെന്നും കരുതുന്നവരുണ്ട്. ഈ വാദങ്ങളെ പൊളിക്കാനെന്നോളം ജര്‍മനിയുടെ ആദ്യകളികളുടെ ജയപരാജയവും നീരാളി പ്രവചിച്ചിരുന്നുവെന്നും പ്രചരിക്കുന്നു.

No comments:

Post a Comment