Friday, July 16, 2010

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

ഷംസുദ്ദീനെ കാണാതായ സംഭവം: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
കൊച്ചി: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈയിലെ ഗസ്റ് ഹൌസ് ഉടമയുമായ ഷംസുദ്ദീനെ മുംബൈയില്‍ കാണാതായ സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഷംസുദ്ദീന്റെ ഭാര്യ കുമ്പള പേരാലിലെ ഖൈറുന്നീസ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റീസുമാരായ ആര്‍ ബസന്ത്, എം.സി ഹരിറാണി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് തീരുമാനം. രണ്ടുവര്‍ഷം മുമ്പാണ്‌ ഷംസുദ്ദീനെ മുംബൈ വി.ടി.യിലെ എം.എം.ആര്‍. മാര്‍ഗ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്‌. മുംബൈയില്‍ ഗസ്റ്റ്‌ ഹൗസും വ്യാപാരസ്ഥാപനങ്ങളും നടത്തിവരികയായിരുന്നു ഷംസുദ്ദീന്‍. ചിലരില്‍ നിന്നും കുറച്ച്‌ പണം കിട്ടാനുണ്ടെന്നു പറഞ്ഞാണ്‌ ഷംസുദ്ദീന്‍ താമസസ്ഥലത്തുനിന്നും പോയത്‌. പിന്നീട്‌ തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച്‌ കൂടെയുള്ള ബന്ധുക്കള്‍ സി.ടി. എം.എം.ആര്‍. മാര്‍ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കുറച്ചുനാള്‍ മുമ്പ് ഷംസുദീനെ മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കേസിലെ എതിര്‍ കക്ഷിയായ അബ്ദുള്‍ റഹ്മാനും കൂട്ടാളികളും ഷംസുദ്ദീനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി സംശയിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതികളെ കണ്ടുപിടിക്കാനാവാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് ഹര്‍ജിക്കാരി ആവ ശ്യപ്പെട്ടിരുന്നു.

No comments:

Post a Comment